Wednesday, September 16, 2009

കുഴക്കുന്ന പ്രതിഭകള്‍

ചിത്രകാരന്റെ ഈ പോസ്റ്റില്‍ നിന്നാണ് വായിയ്ക്കുന്നത്. ഹനാന്‍ ബിന്‍‌ത് ഹാഷിമിനെപ്പറ്റി.

ഇന്റര്‍നെറ്റാണ് വിവരങ്ങളുടെ മാതാവെന്നാണ് എന്റെ അന്ധവിശ്വാസം. എല്ലാ നെറ്റാശ്രിതരേയും പോലെ.
അവിടെ കമന്റിട്ടിരുന്ന എല്ലാവരേയും പോലെ ഇന്റര്‍നെറ്റില്‍ പരതി. ബിന്‍ത് ഹാഷിം നെറ്റിന്റെ ലോകത്തല്ല ജീവിയ്ക്കുന്നതെന്ന് മനസ്സിലായി.
ഈ കുട്ടിയുടേ നാസയിലെ പഠനസര്‍ട്ടിഫിക്കറ്റും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഒക്കെ വലിയ കഴമ്പുള്ള വാര്‍ത്തയല്ല എന്ന് മിക്കവര്‍ക്കും ചിത്രകാര ബ്ലോഗില്‍ നിന്നു തന്നെ പിടികിട്ടിക്കാണണം.

ചെറുതായിരുന്നപ്പോള്‍ എനിയ്ക്കും തോന്നിയിട്ടുണ്ട് ഞാന്‍ ഭീകരനാണെന്ന്. ഇപ്പോഴും ആ തോന്നലിന്റെ അലകള്‍ കെട്ടടങ്ങിയിട്ടില്ല. ഞാന്‍ അവതാരമായിരുന്നു എന്നായിരുന്നെന്റെ വിശ്വാസം. അത്യാവശ്യം സൈസ് ഉണ്ടായിരുന്നത് കൊണ്ട് ഭീമന്റെ അവതാരമായിരുന്നെന്ന് ഉറച്ച് വിശ്വസിച്ചു. അഞ്ചിലോ ആറിലോ ഒക്കെ പഠിച്ചിരുന്നപ്പോഴാണ് രണ്ടാ‍മൂഴം വായിയ്ക്കാന്‍ കിട്ടുന്നത്...പിന്നെ പറയണോ.
മഹാഭാരത സീരിയല്‍ കണ്ടപ്പോ ദുര്യോധനന്റെ അവതാരമാണ് ഞാന്‍ എന്ന് ലൈന്‍ മാറ്റിപ്പിടിച്ചു.

ഈ കുട്ടി അങ്ങനെ സ്വപ്ന ലോകത്തിലാണ് എന്നു പറയാന്‍ എന്റെ കയ്യില്‍ തെളിവുകളൊന്നുമില്ല. കിട്ടിയത് വച്ച് ആ പത്രക്കാരന്‍ (കാരി??) പരപ്രേരണയില്ലാതെ പൊലിപ്പിച്ചതുമാകാം. ചിലപ്പോ അവര്‍ക്ക് എഴുതി വന്നപ്പോ കണ്ട്രോളു കിട്ടിക്കാണില്ല. ഇന്റലക്ച്വല്‍ ഓര്‍ഗാസം. ഇവിടെയത് നോണ്‍ ഇന്റലക്ച്വല്‍ ഓര്‍ഗാസമായെന്ന് മാത്രം.

എന്താ ആ കുട്ടിയ്ക്ക് ഐന്‍സ്റ്റീനെ തിരുത്തിക്കൂടേ.? തീര്‍ച്ചയായുമാകാം. നാളെ ഒരുപക്ഷേ അത് ഉണ്ടായെന്നും വരാം. തിയററ്റിക്കല്‍ ഫിസിക്സ് വലിയ സൌകര്യങ്ങള്‍ വേണ്ടുന്ന പഠനശാഖയല്ല. പേപ്പര്‍ പെന്‍സിലുകള്‍ ഒക്കെമതി. പലപ്പൊഴും വലിയ വലിയ കണ്ടുപിടുത്തങ്ങള്‍ കോഫീഹൌസുകളിലെ മേശപ്പുറങ്ങളിലായിരുന്നു പിറന്ന് വീണത് എന്ന് കേട്ടിട്ടുണ്ട്. (അതും സത്യമാണോ എന്നറിയില്ല) എന്നാലും ഒരു എസ്തെറ്റിക് സെന്‍സ് വച്ച് സത്യം എന്ന് വിശ്വസിയ്ക്കുക. ഹനാന്റെ കാര്യത്തില്‍ വിശ്വസിയ്ക്കാന്‍ പറ്റുന്ന എസ്തെറ്റിക് സെന്‍സിനും അപ്പുറമാണ് കാര്യങ്ങള്‍.
ജയന്റ് നര്‍ലിക്കറും പ്രൊഫസര്‍ മുകുന്ദയുമൊക്കെ ഗവേണിങ്ങ് ബോഡിയിലുള്ള ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്റ്റ്രോ ഫിസിക്സിന്റെ ജേണലില്‍ ഈ കുട്ടിയുടെ പ്രബന്ധം വരും എന്നാണ് മാതൃഭൂമിയുടേ അവകാശവാദം. വരട്ടേ.
Indian Institute of Astrophysics നു ജേര്‍ണലൊന്നും അവരുടെ സൈറ്റില്‍ കാണുന്നുമില്ല.

ആനീബസന്റും കൂട്ടരും ചേര്‍ന്ന് മിശിഹായാണ് എന്നുപറഞ്ഞ് ഒരു കുട്ടിയെ പിടിച്ചോണ്ട് പോയാരുന്നു പണ്ട്. ജിദ്ദു കൃഷ്ണമൂര്‍ത്തി. പുള്ളി മിശിഹാ തന്നെയായി അറിവായപ്പോ മിശിഹായൊന്നുമല്ല ഞാന്‍ എന്ന് പറഞ്ഞ് കളഞ്ഞിട്ട് പൊയി. അത് ആര്‍ജ്ജവം.

ഒറ്റനോട്ടത്തില്‍ കാണുന്ന വിവരമനുസരിച്ച് മുകളില്‍ പറഞ്ഞിരിയ്ക്കുന്നതാണ് ശരിയെങ്കില്‍ നമ്മുടെ നാട്ടിലെ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ കേടുകളിലേയ്ക്കാണ് ഈ വാര്‍ത്ത വിരല്‍ ചൂണ്ടുന്നത്. ഭാസ്കരപ്പണിയ്ക്കര്‍ക്കും ആര്‍ വീ ജീയ്ക്കും പകരമായി ഗോപാലകൃഷ്ണന്മാര്‍ അരങ്ങിലെത്തിയതിന്റെ തെളിവുകളാണിത്. സയന്‍സ് എന്നത് അല്‍ക്കെമിയാണെന്ന് ഇന്നും വിശ്വസിയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്ന ജനതയുടെ സൈക്കിയാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നത്.

പരിഷത്തിനെ കേരളീയര്‍ മിസ്സു ചെയ്യേണ്ടുന്നതിന് കാരണങ്ങളൊത്തിരിയുണ്ട്. ഇന്ന് എനിയ്ക്കറിയാവുന്ന രണ്ട് ലോക്കല്‍ പരിഷത്തുകാരിലൊരാള്‍ ബ്രഹ്മോകുമാരീസിന്റെ ധ്യാന പരിശീലകനാണ്. ഒരാള്‍ റെയ്കി /ഹോമിയോ ഡോക്ടറും. ശാസ്ത്ര ബോധം പ്രചരിപ്പിയ്ക്കുന്ന ഇത്തരമൊരു സംഘടനയെ സഹിയ്ക്കാന്‍ ഇന്നവര്‍ക്കു കഴിയുന്നു എന്നത് തീര്‍ച്ചയായും കേരളത്തിലെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ കേടുകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. പണ്ടത്തെ കാലത്തൊക്കെ എന്താ മഴ!! ഇന്നെങ്ങാണും മഴയുണ്ടോ എന്ന മട്ടിലല്ല.പരിഷത്തിനെ കേരളീയര്‍ മിസ്സു ചെയ്യേണ്ടുന്നതിന് കാരണങ്ങളൊത്തിരിയുണ്ട്...

അടിയില്‍ ദേ ഈ വീഡിയോ കൂടി കാണുക. പണ്ട് ടീവീയില്‍ കണ്ടതാണ്. ഇപ്പൊ സെര്‍ച്ച് ചെയ്ത് വീണ്ടും പൊക്കി. ഹനാന്‍ ബിന്‍‌ത് ഹാഷിം ഈ പയ്യനെപ്പോലെയാണ് എന്നു പറയാണ് തെളിവുകളേതുമില്ല.
എന്നാലും സായിപ്പിന് അസൂയയെന്ന് വിചാരിച്ച് തലയിലൂടേ പുതപ്പ് വലിച്ചിട്ട് കിടന്നുറങ്ങുന്നു....








ഇയാളേപ്പറ്റിയുള്ള വാഴ്ത്തുകള്‍ ഇവിടെയും വായിയ്ക്കാം

ശാസ്ത്രബോധം??
ഗുഡ്നൈറ്റ്

Monday, September 14, 2009

രതിമൂര്‍ച്ഛ ഒരുമിച്ചാവാന്‍

പറഞ്ഞ് പറഞ്ഞ് പഴകിയതാണ് മാധ്യമപുരാണം. കൊടിയേരിയും പിണാറാ‍യിയും ഉമ്മഞ്ചാണ്ടിയും രമേശ് ചെന്നിത്തലയും അല്ലറചില്ലറ സംഘികളും കൂടെ പോള്‍ മുത്തൂറ്റിനെ ഒരായിരം തവണ കൊന്നു എന്ന് മാതൃഭൂമി വായിച്ചുകൊണ്ടിരുന്നപ്പോഴാണ് സൈഡുവാരം ദാണ്ടേ കിടക്കുന്നത്...

“സുരതത്തില്‍ സ്ത്രീക്കു തൃപ്തി ജനിക്കുന്നതിനു മുമ്പായി പുരുഷന്‍ തൃപ്തനായാല്‍, അതായത് രതിമൂര്‍ച്ഛ ഇരുവര്‍ക്കും ഒപ്പം സംഭവിച്ചില്ലെങ്കില്‍, സംഭോഗഫലം സിദ്ധിക്കുകയില്ല. സ്ത്രീക്ക് നൈരാശ്യം അനുഭവപ്പെടും. ലൈംഗികബന്ധത്തോട് സ്ത്രീക്ക് വിരക്തിയുണ്ടാവാനും ഇതിടയാക്കും. അതിനാല്‍ കാമകലാവിശാരദന്മാരായ പുരുഷന്മാര്‍ തങ്ങള്‍ക്കുമുമ്പേ സ്ത്രീകളെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ മനസ്സുവെച്ച് ഭോഗത്തിലേര്‍പ്പെടണം. അതിനാല്‍ ദമ്പതികളുടെ സുഖസിദ്ധിക്കുവേണ്ടി ചില ഔഷധവിധികള്‍ താഴെ ചേര്‍ക്കുന്നു.

കാട്ടുപീച്ചില്‍പ്പൊടി (അല്ലെങ്കില്‍ കാട്ടുശതകുപ്പ) തേനില്‍ ചേര്‍ത്ത് യോനിയില്‍ നിക്ഷേപിച്ചാല്‍ പുരുഷനു മുമ്പായി സ്ത്രീ രതിമൂര്‍ച്ഛയിലെത്തും.

ശുദ്ധമായ രസം ജാതീരസത്തില്‍ മര്‍ദ്ദിച്ച് യോനിമധ്യത്തില്‍ നിക്ഷേപിച്ചാല്‍ സ്ത്രീക്ക് വേഗം രതിമൂര്‍ച്ഛയുണ്ടാകും.

കോല്‍പുളി സിന്ദൂരത്തോടും തേനോടും ചേര്‍ത്ത് ഗുഹ്യാന്തരത്തില്‍ നിക്ഷേപിച്ചാലും സ്ത്രീക്ക് രതിമൂര്‍ച്ഛ അതിവേഗം സംഭവിക്കും.

പൊന്‍കാരം, കര്‍പ്പൂരം, രസം എന്നിവ മൂന്നും സമമായി തേനില്‍ കലര്‍ത്തി ലിംഗത്തില്‍ പുരട്ടി പുരുഷന്‍ സുരതത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ക്കു മുമ്പേ സ്ത്രീക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടും.

തേന്‍, നെയ്യ്, അകത്തിഇലയുടെ ചാറ് ഇവയില്‍ പൊന്‍കാരം ഇടിച്ചു ചേര്‍ത്ത് ലിംഗത്തില്‍ പുരട്ടി ഭോഗിച്ചാലും സ്ത്രീക്ക് വേഗം രതിമൂര്‍ച്ഛയുണ്ടാകും.“

മാതൃഭൂമി ഓണ്‍ലൈന്‍

ഈയെഴുതിവച്ചിരിയ്ക്കുന്ന തെമ്മാടിത്തരത്തിനെല്ലാം അവലംബമായി അവന്‍ പറയുന്നത് മാത്രുഭൂമി ആരോഗ്യമാസികയാണെന്നാണ്. ഇതെഴുതിയ ടീമിന് എന്തിനാണ് അവലംബം ചുവടെ ചേര്‍ക്കുന്നതെന്ന് വല്ല പിടിയുമുണ്ടോ ആവോ? ഞാന്‍ തന്നെ ബെസ്റ്റ് റഫറന്‍സ്. മിടുക്കന്‍. പിന്നെ സംശയിക്കേണ്ടല്ലോ.ഇനിയിപ്പോ ധൈര്യമായി രസം വല്ല കെമിസ്ട്രി ലാമീന്നോ ഫിസിക്സ് ലാബീന്നോ ചൂണ്ടാം.

എന്റെ ചോദ്യം മറ്റൊന്നുമല്ല. ഇതെഴുതിയവന്‍, പ്രൂഫ് റീഡ് ചെയ്തവന്‍, അത് ടയിപ്പ് ചെയ്തവന്‍ കോപ്പീ പേസ്റ്റ് ചെയ്തവന്‍ മെയിന്‍ പേജില്‍ ലിങ്ക് കൊടുത്തവന്‍ ഇവരൊക്കെ ലൈംഗിക ബന്ധം നടത്തിയാല്‍ ആണിനും പെണ്ണിനും ഒരേ സമയത്താണോ ആവോ മൂര്‍ച്ഛ ഉണ്ടാകുന്നത്? അതോ കാമകലാവിശാരദന്മാരായ ഇവരെല്ലാം രസം യോനിയില്‍ നിക്ഷേപിച്ചിട്ടാണോ ലൈംഗിക ബന്ധം നടത്തുന്നത്.

രസം എന്നത് സ്കൂളുകളില്‍ മെര്‍ക്കുറിയെ വിശേഷിപ്പിയ്ക്കുന്ന ഒരു പദമാണ്, വീട്ടില്‍ നല്ല വാളന്‍ പുളിക്കറിയേയാണ് രസം എന്നു പറയുന്നത്. ഇതില്‍ രണ്ടിലേതായാലും കൂടേക്കിടന്നുപോയി എന്ന കുറ്റത്തിന്‍ വല്ല പെണ്ണിന്റേം യോനിയില്‍ ഒഴിച്ചാല്‍ തന്റേടമുള്ള പെണ്ണാ‍ണെങ്കില്‍ പിന്നെ ആ കാമകലാവിശാരദന് അധികം കലാമൂല്യമൊന്നും കാണാന്‍ വഴിയില്ല. രസം വിഷമാണ്. ഏതെങ്കിലും രീതിയില്‍ അത് അകത്തെത്തിയാല്‍ വളരെ ഗുരുതരമായ അസുഖങ്ങള്‍,തൊലിയിളകിപ്പോകല്‍ മുതല്‍ മിനമാട വരെ ഉണ്ടാകാം.

പൊന്‍‌കാരമെന്ന് വടക്കന്‍ വീരഗാഥയില്‍ പറയുന്ന കേട്ടിട്ടേയുള്ളൂ..മറ്റ് ചെടികളുടെ നീരുകളൊക്കെ എന്താണാവോ?)

സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ച് രതിമൂര്‍ച്ഛ ഉണ്ടാകുന്നുവെന്നത് ഒരു മിത്താണെന്നും അങ്ങനെ സംഭവിയ്ക്കുന്നതു കൊണ്ട് ലൈംഗിക ജീവിതത്തില്‍ വലിയ ഗുണങ്ങളൊന്നുമില്ലെന്നും എല്ലാവര്‍ക്കും അറിയാം. ആദ്യം സ്ത്രീ ഓര്‍ഗാസമനുഭവിച്ചാലും വലിയ വ്യത്യാസമൊന്നും ഉണ്ടാ‍കാന്‍ പോകുന്നില്ല. മിക്ക സ്ത്രീകളും പല പ്രാവശ്യം രതിമൂര്‍ച്ഛ അനുഭവിയ്ക്കാറുമുണ്ട്.

ലോകത്തില്‍ എല്ലാവരും ചെയ്യുന്ന എല്ലാവര്‍ക്കും അറിവുള്ള ഒരു കാര്യത്തിനെപ്പെറ്റി ഇതുപോലെ കള്ളത്തരങ്ങളേഴുതിവയ്ക്കുന്നവന്‍ ബാക്കിയുള്ളതിനെപ്പറ്റിയെഴുതുന്നത് ആരു വായിയ്ക്കാന്‍. ഞാന്‍ ബ്രൌസര്‍ ക്ലൊസു ചെയ്തു.

ക്ലൊസു ചെയ്യുന്നതിനു മുന്‍പ് മറ്റു ചില ലിങ്കുകളിലും ക്ലിക്കി നോക്കി. സ്വവര്‍ഗ്ഗാ‍നുരാഗികള്‍ക്ക് മനശാസ്ത്ര ചികിത്സ കൊടുക്കുന്ന പ്രാകൃത ഡോക്ടര്‍മാര്‍ ഇപ്പോഴുമുണ്ട് എന്ന് കാണിയ്ക്കുന്ന വേറൊരെണ്ണം. ബെസ്റ്റ്.

ബിനീഷ് കൊടിയേരി ഒരു പഞ്ച പാവമായിരിയ്ക്കും. പിണാറായി വിജയന്‍ ഒരു മഹാ ശുദ്ധനും വിനയാന്വീതനും. ഈ വിവരംകെട്ടവന്മാര്‍ എഴുതിയതൊക്കെ വായിച്ച് ഞാന്‍ വെറുതേ ആശിച്ചു :)