Wednesday, June 03, 2015

വിഴിഞ്ഞവും ഇടതുപക്ഷവും

2007 ൽ  ഗോദാവരി തടത്തിൽ ഒരു ഗാസ് പൈപ്പ് ലൈൻ ഉണ്ടാക്കുന്നതിന് ഒരു ചൈനീസ് കമ്പനിയ്ക്ക് ടെണ്ടർ കിട്ടി. ആ ജോലിയുമായി ബന്ധപ്പെട്ട് ഏതാണ്ട് 1000 ത്തോളം എഞ്ചിനീയർമാരെ ചൈനയിൽ നിന്ന് വിസ നല്കി കൊണ്ട് വരണമെന്ന് കമ്പനി ആവശ്യപ്പെട്ടു.

ഒരുപാട് എഞ്ചിനീയർമാർ നാട്ടിൽ തേരാപ്പാരാ നടക്കുമ്പോൾ എന്തിനാണ് ഇവരെ കൊണ്ടുവരുന്നതെന്ന് സ്വാഭാവികമായും ആഭ്യന്തര വകുപ്പിൽ വകുപ്പിൽ നിന്നും സുരക്ഷാ ഏജൻസികളിൽ നിന്നും  ചോദ്യമുയർന്നു . മാത്രവുമല്ല പൊതുവേ ഇത്തരം ഡീലുകളും, ചൈന, പാകിസ്ഥാൻ , ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ  കമ്പനികളുമായുള്ള ഡീലുകളും സുരക്ഷാ ഓഡിറ്റിനു ശേഷം മാത്രം സ്വീകരിച്ചാൽ മതി എന്നാ നിർദ്ദേശവും പ്രധാനമന്ത്രിയുടെ ഓഫീസിൽ രൂപമെടുക്കുന്നുണ്ടായിരുന്നു.

വികസനം തടയുന്നു!! എന്നും മറ്റും ന്യായം പറഞ്ഞ് ചൈനയിലെ കമ്പനിയ്ക്കായും, എഞ്ചിനീയർമാർക്ക് വിസകൾ അനുവദിയ്ക്കുന്നതിനും ഒരു പ്രമുഖ മാർക്സിസ്റ്റ് നേതാവ് വലിയ ബഹളം വച്ചു. സെക്യൂരിറ്റി നിർദ്ദേശങ്ങൾക്കായുള്ള നീക്കത്തെ ഭരണപക്ഷത്തായിരുന്ന  മാർക്സിസ്റ്റ്‌ പാർട്ടി - പ്രത്യേകിച്ച് ഈ നേതാവിന്റെ - ലോബിയിങ്ങ് കൊണ്ട് ഇല്ലാതെയാക്കി. എല്ലാ ചൈനാക്കാരന്മാരുടെയും വിസ വേഗത്തിലാക്കി.

അന്നും ഇന്നും ആ നേതാവിനെ എല്ലാർക്കുമാറിയാം. സീതാറാം  യെച്ചൂരി.

2008 ജൂലായിൽ അമേരിയ്ക്കയുമായി ആണവക്കരാർ ഒപ്പിട്ടതിനെതിരേ അവർ യൂ പി എ  ഗവണ്മെന്റിന്റെ പിന്തുണ പിന്വലിച്ചു.

http://ganashakti.com/english/news/details/3716
http://www.thehindu.com/news/national/chinese-power-firms-agree-to-establish-india-base/article5265402.ece
http://peoplesdemocracy.in/content/cpc-delegation-visits-cpim-headquarters
https://www.facebook.com/cpimcc/posts/411768852328134
https://www.facebook.com/cpimcc/posts/411768852328134

കഴിഞ്ഞവർഷം വിയറ്റ്നാം പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചതിനു തൊട്ടു പിറകെ ചൈനയുടെ രണ്ട് ആണവ അന്തർവാഹിനിയും  പടക്കപ്പലും ശ്രീലങ്കൻ തീരത്ത് മസിലു പെരുപ്പിച്ചിരുന്നു . ഇന്ത്യ അതിനെതിരെ ശക്തമായി പ്രതിഷേധിയ്ക്കുകയും ചെയ്തു.

ഇന്ത്യയുടെ നാവികസേന ഒരുപാടുകാലമായി പഴയ ഉപകരണങ്ങളും കപ്പലുകളും വച്ച് കളിയ്ക്കുകയാണ് . ഇന്ത്യൻ മഹാ സമുദ്രത്തിൽ ആശങ്കയുളവാക്കും വിധം ചൈനയുടെ ഇടപെടൽ കൂടിക്കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു .

ഇന്ത്യയുടെ നാവിക സാനിധ്യത്തിനെതിരേ ചൈനയുടെ സ്വാധീനത്തിലുള്ള തുറമുഖങ്ങളെ  ഒരു മുത്തുമാല എന്നാണു പറയുന്നത്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് , മ്യാന്മാറിലെ സിറ്റ്വേയും കൊകൊസും , ശ്രീലങ്കയിലെ ഹമ്പൻ തോട, പാകിസ്ഥാനിലെ കറാച്ചി, ഒപ്പം ബലൂചിസ്ഥാനിൽ ചൈന നിർമ്മിച്ച് ചൈനയുടെ  നിയന്ത്രണത്തിലുള്ള ഗ്വാദർ.   ഇത്രയും ചേർന്ന്  ചൈനയ്ക്ക് ഇന്ത്യയെയും ഇന്ത്യൻ അതിർത്തികളേയും ഇന്ത്യൻ  കപ്പൽ  ഗതാഗതത്തിനെയും ഏതു നിമിഷവും വരുതിയിലാക്കാം.

അതുമാത്രമല്ല, ഇന്ത്യയ്ക്ക് ഇത്രയും വലിയ തീരദേശമുണ്ടാായിട്ടും കണ്ടൈനർ കാർഗോ ശേഷിയുള്ള തുറമുഖങ്ങൾ നമുക്ക് വളരെ കുറച്ചേയുള്ളൂ. ഇന്ത്യയുടെ കണ്ടൈനർ കാർഗോയുടെ മുപ്പത് ശതമാനത്തോളം കൊളൊമ്പൊ വഴിയാണ് വരുന്നത്. ചൈനയുടെ നിയന്ത്രണത്തിലുള്ള തുറമുഖത്തിലുടെയാണ് ഇന്ത്യയുടെ 30%കാർഗോയും കൊണ്ടുവരുന്നതെന്നത് ആത്മഹത്യാപരമാണ്.

ജപ്പാനുമായി സെന്കാക്ക് ദ്വീപുകളിന്മേൽ അവകാശത്തർക്കമുണ്ടാായപ്പോൾ ചൈനീസ് പോർട്ടുകളിൽ അന്താരാഷ്ട്ര നിലവിളിയെയൊക്കെ മറികടന്ന് ജപ്പാന്റെ ഇലക്ട്രോണിക്സ് അസംസ്കൃതവസ്തുക്കൾക്കായുള്ള മിനറൽ  കാർഗോ  ഇറക്കാൻ ചൈന സമ്മതിയ്ക്കാതിരുന്നത് ഓർക്കുക.

വിഴിഞ്ഞത്തൊരു തുറമുഖം, അതും വലിയ കണ്ടൈനറുകൾ കൈകാര്യം ചയ്യാൻ കഴിയും വിധമുള്ള ഒന്ന് വരുന്നത് ചൈനയുടെ താൽപ്പര്യത്തിനെതിരാണ്.അവരതിനെ എങ്ങനെയും തറ പറ്റിയ്ക്കും.

മാർച്ച്  27 നു സഖാക്കൾ കാട്ടാൻ ചായയും കുടിച്ച് പരിപ്പുവടയും തിന്ന് മടങ്ങിയെന്ന് കോവാലിയണ്ണൻ വിശ്വസിയ്ക്കും .  

https://www.facebook.com/cpimcc/posts/411768852328134

വിഴിഞ്ഞത്തിനു പാര വയ്ക്കുന്നവർ ആരൊക്കെയായിരുന്നാലും അതിനിടയിൽ നിന്ന് ലാഭമുണ്ടാക്കുന്നത് ചൈനയായിരിയ്ക്കും.

സീ പീ എം ആ പ്രൊജക്ടിനെ എതിർക്കുന്നതിനു പിറകിലെ കാരണം അവരെ ചൈനീസ് ഗവണ്മ്ന്റ് സ്വാധീനിച്ചിട്ടായിരിയ്ക്കരുതേ എന്ന് ആഗ്രഹമുണ്ട്. യെച്ചൂരി ഗ്രൂപ്പിന്റെ  ഇടപെടൽ കണ്ടിട്ട് അങ്ങനെയല്ലാതെയാവാനാണു സാധ്യത.

വിഴിഞ്ഞം വന്നാലുമില്ലേലും സീ പീ എമ്മിനൊന്നും പറ്റില്ല. അവരുടെ കേഡർ ബേസ് നാളെ എല്ലാം ചൈനയ്ക്ക് അടിയറ വച്ചെന്ന്  കേട്ടാൽ നാല് സിന്ദാബാ കൂടുതലേ വിളിയ്ക്കൂ.അത്രയ്ക്ക് പ്രൊപ്പഗാണ്ടയും ബ്രെയിൻ വാഷിങ്ങും  കയറിയിട്ടുണ്ടാവും അകത്ത്. അതിനവരെ തോൽപ്പിയ്ക്കാൻ ആര്ക്കും കഴിയുകയുമില്ല. അവരെ  ജയിപ്പിയ്ക്കുന്ന നിഷ്പക്ഷരെ അവർക്ക്  പിന്നെ പണ്ടേ പുശ്ചമാണല്ലോ.

സ്വാധീനിച്ചിട്ടായിരിയ്ക്കരുതേ എന്ന ആഗ്രഹിയ്ക്കുന്നത് ഇപ്പോഴും സംസ്ഥാനത്തിലെ സീ പീ എം എന്ന പറഞ്ഞ് നടക്കുന്നവരിൽ ഒരുപാട് നല്ല മനുഷ്യരുണ്ടെന്നതു കൊണ്ടാണ്.

അതുകൊണ്ട് ഇനിയും ചൈന ഇന്ത്യയിൽ മധുരമനോജ്ഞ പായസമുണ്ടാാക്കും എന്ന വിശ്വസിയ്ക്കാതെ മര്യാദയ്ക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിയ്ക്കുന്ന ആരെങ്കിലും ആ പാർട്ടിയിൽ ബാക്കിയുണ്ടെങ്കിൽ ഡൽഹിയിൽ നിന്ന് കെട്ടിയെടുക്കുന്ന നപുംസകങ്ങളേയും പ്രാക്കുളം ഗുവേരമാരെയും മിനിമം ഒന്ന് സംശയപ്പെടുത്തിയെങ്കിലും വിടണം. യഥാർത്ഥ ശക്തി  ജനത്തിന്റെ കയ്യിലാണെന്ന് ഓർക്കുകയും ദന്തഗോപുരങ്ങളിലിരുന്ന് ആഹ്വാനിയ്ക്കുന്നവനെ വല്ലപ്പോഴും ഒർമ്മിപ്പിയ്ക്കുകയും വേണം.

പീ എസ് :

1. എന്തെങ്കിലും തരാനുണ്ടേൽ സർക്കാസമായി മതി. എളുപ്പമുണ്ടല്ലോ.

2. ഈ ലേഖനത്തിൽ നിന്ന് നന്നായി മോട്ടിച്ചിട്ടുണ്ട്.
http://www.firstpost.com/world/chinas-maritime-threat-how-india-let-its-best-bet-vizhinjam-be-sabotaged-1796603.html

3. ഇത്രയും ചർച്ചകളും മീറ്റുകളും അമേരിക്കൻ ഉദ്യോഗസ്ഥരും കാണ്‍ഗ്രസ്സുകാരോ ബീജേപ്പീക്കാരോ മറ്റോ ആയും ആയിരുന്നെങ്കിൽ ഈ രാജ്യത്ത് ഉണ്ടാകാൻ പോകുന്ന പൂരം ആരൊട് ചോദിയ്ക്കണം?






No comments:

Post a Comment